കോട്ടയം: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറെന്ന്‍ വ്യക്തമാക്കി ആരോപണ വിധേയനായ വൈദികരില്‍ ഒരാള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നടക്കുന്നത് ബ്ലാക്ക് മെയിലിംഗ് ആണെന്നും നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്നും ഫാദര്‍ ജോണ്‍സണ്‍. വി. മാത്യൂ പറഞ്ഞു.


'പരാതി ഉന്നയിച്ച യുവതിയെ ഞാന്‍ കുമ്പസരിപ്പിച്ചിട്ടില്ല. ആരോപണമുന്നയിച്ചവര്‍ക്ക് തെളിവ് നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് തുമ്പമണ്‍ ഭദ്രാസന കമ്മിഷന്‍ അന്വേഷിച്ചിരുന്നതാണ്. യുവതിയ്ക്കൊപ്പം ഞാന്‍ യാത്ര ചെയ്തിട്ടില്ല. വേണമെങ്കില്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാം'. ആരോപണ വിധേയനായ വൈദികന്‍ ജോണ്‍സണ്‍. വി. മാത്യൂ ഒരു ചാനലിനോട് വെളിപ്പെടുത്തി.


തങ്ങള്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തിന്‍റെ ഇരകളെന്ന് വ്യക്തമാക്കിയ വൈദികന്‍, ഏതുതരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.