കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മില്‍ ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു... 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് യുഡിഎഫില്‍ ധാരണയുണ്ടായിരുന്നില്ലെന്നഭിപ്രായപ്പെട്ട പി.ജെ. ജോസഫ് ചിഹ്നം നല്‍കില്ലെന്ന ഉപാധിയോടെയാണ് സ്ഥാനാര്‍ഥിയെ അംഗീകരിച്ചതെന്നും പറഞ്ഞു.


പാലായുടെ ചിഹ്നം മാണി സാറാണെന്ന് പറഞ്ഞവര്‍ എന്തിനാണ് "രണ്ടില"യ്ക്കായി വാശിപിടിക്കുന്നതെന്നും പി.ജെ. ജോസഫ് ചോദിച്ചു. 


ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ ദുരുഹമാണെന്നു പറഞ്ഞ പി. ജെ. ജോസഫ്‌, സുഷ്മ പരിശോധനയ്ക്കുശേഷം ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുമെന്നും എന്നാല്‍, യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ജോസഫിനെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.


തിരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മപരിശോധന വേളയിലും ഇരു ഗ്രൂപ്പുകളും തമ്മില്‍ കൊമ്പുകോര്‍ത്തു. 


ജോസ് ടോമിന്‍റെ പത്രിക തള്ളണമെന്ന് സൂക്ഷമ പരിശോധന അവസാനഘട്ടത്തിലെത്തി നില്‍ക്കേ ജോസഫ്‌ പക്ഷം ആവശ്യപ്പെട്ടു. സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ പത്രികയിലുണ്ടെന്നും ജോസ് ടോ൦ സമര്‍പ്പിച്ച രണ്ട് പത്രികകളിലും കോളങ്ങള്‍ ഒഴിച്ചിട്ടതും കേസിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കാത്തതും നിയമവിരുദ്ധമാണെന്നതുള്‍പ്പെടെ നിരവധി പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫ്‌ പക്ഷം വാദമുന്നയിച്ചത്. 


ടോം ജോസിന്‍റെ നാമനിര്‍ദേശ പത്രിക സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കോട്ടയം ജില്ലാ കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ അഭിപ്രായം ഉള്‍പ്പെടെ ആരായുന്നതായാണ് സൂചന.