തുടര്‍ച്ചയായി നടന്ന അക്രമരാഷ്ട്രീയങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ബിജെപി - ആര്‍എസ്എസ് നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച അവസാനിച്ചു. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍  സമാധാന ചര്‍ച്ചകള്‍ നടത്തും. അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഇരുപാര്‍ട്ടികളും അണികള്‍ക്ക് നിര്‍ദേശം നല്‍കാനും  തീരുമാനമായി. 


രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.


തലസ്ഥാനത്തു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും വിളിച്ചു വരുത്തിയിരുന്നു. രാജ് ഭവനില്‍ അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.


സംസ്ഥാനത്തെ ക്രമസമാധന പ്രശ്നങ്ങളിലെ ആശങ്ക രാജ് നാഥ്  സിങ്   ട്വിറ്ററിലൂടെ   പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുമായി രാജ് നാഥ്  സിങ്  സംസാരിക്കുകയും ചെയ്തിരുന്നു.