തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് ധനകാര്യ - എക്‌സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തില്‍ എത്തി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി  രാജേഷുമായി പഞ്ചാബ് ധനകാര്യ- എക്‌സൈസ് വകുപ്പ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ കൂടിക്കാഴ്ച നടത്തി. എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തിലെത്തിയ പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനാണ്‌ പഞ്ചാബ്‌ ധനകാര്യ-എക്സൈസ്‌ വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത്‌. പൊതു മേഖലാ സ്ഥാപനമെന്ന നിലയിൽ ബെവ്കോയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള മാതൃക പഞ്ചാബിൽ പകർത്താനുള്ള സാധ്യത തേടും. സ്വകാര്യമേഖലയിലാണ്‌ നിലവിൽ പഞ്ചാബിലെ മദ്യ വിൽപ്പന. എക്സൈസ്‌ വകുപ്പും, ബിവറേജസ്‌ കോർപറേഷനും നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹത്തോട്‌ വിവരിച്ചു.


ALSO READ: വടക്കൻ കേരളത്തിൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
 
നാല്‌ ദിവസം കേരളത്തിൽ ചെലവഴിക്കുന്ന പഞ്ചാബ്‌ സംഘം, മദ്യത്തിന്റെ വിതരണ ശൃംഖലയും, എക്സൈസ്‌ സേനയുടെ ഇടപെടലുകളും മനസിലാക്കും. ബെവ്കോ ആസ്ഥാനത്തും വെയർ ഹൗസുകളിലും റീടെയ്‌ൽ ഔട്ട്‌ലറ്റുകളിലും സംഘം സന്ദർശനം നടത്തും. ഹർപാൽ സിംഗ് ചീമയ്ക്ക്‌ പുറമേ, പഞ്ചാബ്  ധനകാര്യ കമ്മീഷണർ(നികുതി) വികാസ് പ്രതാപ്, എക്സൈസ് കമ്മീഷണർ വരുൺ റൂജം, എക്സൈസ് ജോയിന്റ് കമ്മീഷണർ രാജ്പാൽ സിംഗ് ഖൈറ, അശോക് ചലോത്ര എന്നിവരാണ്‌ ഉന്നതതല സംഘാംഗങ്ങൾ. കൂടിക്കാഴ്ചയിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്‌, എക്സൈസ്‌ കമ്മീഷണർ മഹിപാൽ യാദവ്, എക്സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ് , ഡെപ്യൂട്ടി കമ്മീഷണർ ബി രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.