ഷൊര്‍ണൂര്‍: ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പി. കെ ശശി എംഎല്‍എ.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇത് തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം പി. കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ പരാതി ലഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതിയിന്മേല്‍ പാര്‍ട്ടി അന്വേഷണം തുടങ്ങിയതായും അദ്ദേഹം സൂചിപ്പിച്ചു.


പൊലീസില്‍ നല്‍കേണ്ട പരാതിയായിരുന്നെങ്കില്‍ പരാതിക്കാരി അത് ആദ്യം ചെയ്തേനെയെന്നാണ് കോടിയേരി പറഞ്ഞത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.