എരുമേലി: ശബരിമലയിലേക്ക് തിരിച്ച 110 അംഗ തീര്‍ഥാടകസംഘം ദര്‍ശനം നടത്താതെ മടങ്ങി. മുംബൈയില്‍ നിന്ന് എത്തിയ സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

13 കുട്ടികളും 12 മാളികപ്പുറങ്ങളും ഉള്‍പ്പെട്ട സംഘമാണ് ശബരിമല ദര്‍ശിക്കാതെ മടങ്ങിപ്പോകുന്നത്. 


ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യാത്ര ഉപേക്ഷിച്ചതന്നാണ് തീര്‍ത്ഥാടകര്‍ അറിയിച്ചത്. 


ശബരിമല യാത്രാ ഉപേക്ഷിച്ച സംഘം എരുമേലിയിലുള്ള ആര്യന്‍കാവ് ക്ഷേത്രം സന്ദര്‍ശിക്കും.


അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ വിജയവാഡ സ്വദേശികളായ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. യുവതിയും ഭര്‍ത്താവും ചെങ്ങന്നൂരിലേക്ക് മടങ്ങി.


അതേസമയം, കടുത്ത പൊലീസ് നിയന്ത്രണവും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവുമാണ് തീര്‍ഥാടകര്‍ തങ്ങളുടെ യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായി കാണുന്നത്.