തിരുവനന്തപുരം: വലിയ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകളിലേക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകളിൽ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. 20 മാസത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ സ്‌കൂളുകളിലെത്തുമ്പോൾ അവർക്ക് ഭയരഹിതരായി കടന്നുവരാനുള്ള സാഹചര്യം സ്‌കൂളുകളിൽ ഉണ്ടാകണമെന്ന്  ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് കാലത്ത് സാമൂഹ്യബന്ധങ്ങളും പങ്കിടലുകളുമില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടികൾ വീണ്ടും പഠന അന്തരീക്ഷത്തിലേക്ക് എത്തുകയാണ്. ഭൗതികസാഹചര്യങ്ങൾക്കു പുറമെ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകരും പി.ടി.എ അംഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സ്‌കൂൾ തുറക്കൽ മാർഗരേഖയനുസരിച്ച് പൂർത്തീകരിക്കാത്ത പ്രവർത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.


സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ വിദ്യാഭ്യാസ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട്, വൈ.എം.സി.എ ഹാളിൽ ചേർന്ന ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ, ആർ.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തിൽ നിർവഹിക്കപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. കുട്ടികളുടെ സുരക്ഷ, വാഹനസുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂൾതല സുരക്ഷാ സമിതികൾക്ക് നേതൃത്വം നൽകുക, സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.