തൃശൂർ: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രം 'കാത്തോലിക്ക സഭ'. സർവമേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് കുറ്റപ്പെടുത്തല്‍. സർക്കാർ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്നും സഭാ പത്രം വിമർശനം ഉന്നയിക്കുന്നു. ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിൻറെ വഴിയിലോ...‍?' എന്ന  ലേഖനത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഎംഎസിന്റെ പാരമ്പര്യമുള്ള മുഖ്യമന്ത്രിക്ക് നികുതികൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാൻ കഴിയാത്തതെന്തുകൊണ്ടാണെന്ന് ലേഖനത്തിൽ ചോദിക്കുന്നു. ജനകീയ പ്രതിഷേധം ഭയന്നാണ്  കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങൾക്ക് നടുവിൽ സഞ്ചരിച്ച് ലക്ഷങ്ങൾ ധൂർത്തടിക്കുന്നത്. സർവ മേഖലയിലും വില കൂട്ടുമ്പോഴും ധൂർത്ത് നിയന്ത്രിക്കാൻ നടപടിയില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.


ALSO READ: Brahmapuram Fire: ബ്രഹ്മപുരത്ത് അട്ടിമറി? ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്


സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ മുഴുത്ത ശമ്പളവും പെൻഷനും അൽപ്പം കുറച്ച് മാതൃക കാട്ടാനോ, ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി പണിയെടുപ്പിച്ച് വരുമാനം വർധിപ്പിക്കാനോ നടപടിയില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരെ വരെ ബന്ദിയാക്കി മുഖ്യമന്ത്രിക്ക് പാറിപ്പറക്കാൻ വഴിയൊരുക്കുന്നതിലൂടെ പ്രകടമാകുന്നത് കടുത്ത നീതി നിഷേധവും, സേച്ഛാധിപത്യ പ്രവണതയുമാണ്. സർക്കാർ കൃത്യമായി കണക്കുകൾ നൽകാത്തതിനാൽ സംയോജിത ചരക്ക് സേവന നികുതിയിൽ പതിനായിരം കോടിയിലേറെ നഷ്ടപ്പെടുന്നുണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്.


കേന്ദ്രത്തെ കുറ്റം പറഞ്ഞിരുന്ന് സ്വന്തം ചുമതലകളിൽ വീഴ്ച വരുത്തുന്നതിനെ ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷം പറയുന്നതിനെ തള്ളിക്കളയാനാവില്ല. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ കുത്തകകളുടെ കുടിശിക പിരിച്ചെടുക്കാതെ സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും നികുതി ഊറ്റിയെടുക്കാനാണ് സർക്കാർ മുന്നിട്ടിറങ്ങുന്നത്. കേരളം ഒരു അടിയന്തരാവസ്ഥയുടെ കരിനിഴലിൽ കഴിയേണ്ട ദുർഗതിയിലാണെന്നും, ആരും പ്രതിഷേധിക്കരുതെന്നാണ് കേരളത്തിന്റെ പുതിയ അവസ്ഥയെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.