തൃശൂർ: സിറോ മലബാർ (Syro Malabar) സഭയിലെ ആരാധനാക്രമങ്ങൾ ഏകീകരിക്കാനുള്ള സിനഡിന്റെ തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പിന്നാലെ ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം (Protest). ഇരിങ്ങാലക്കുട ബിഷപ്പുമായി ഇന്ന് വൈദിക സമിതി കൂടിക്കാഴ്ച നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരധനാക്രമം ഏകീകരിക്കാൻ തീരുമാനിച്ചത്. ഓ​ഗസ്റ്റിൽ ഇത് സംബന്ധിച്ച് സിനഡ് ഉത്തരവ് പുറത്തിറക്കി. എന്നാൽ, പുതിയ ആരാധനാക്രമം അം​ഗീകരിക്കില്ലെന്നാണ് ഒരുവിഭാ​ഗം വൈദികരുടെ നിലപാട്. നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് (Synod) വ്യക്തമാക്കുന്നത്.


ALSO READ: Uniformity in Holy Mass: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളിയിൽ വായിക്കില്ലെന്ന് വൈദികർ


എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് പ്രതിഷേധവുമായി ബിഷപ് ആന്റണി കരിയിലിനെ കണ്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വൈദികർ വ്യക്തമാക്കിയിരുന്നു. കുർബാന ഏകീകരിക്കാനുള്ള തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും അത് ക്രൈസ്തവ ധർമ്മത്തിനെതിരാണെന്നും വൈദികർ പറയുന്നു. ഇതിനെതിരെ പ്രമേയം പാസ്സാക്കി.


കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്നും വൈദികർ വ്യക്തമാക്കിയിരുന്നു. അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം പറയുന്നു.


ALSO READ: Uniformity in Holy Mass: എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തം


സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളെ തുടർന്ന് തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ (Pop) നിർദ്ദേശം നൽകുകയായിരുന്നു.


ALSO READ: Syro Malabar church: സീറോ മലബാർ സഭയിൽ വൻ സാമ്പത്തിക ക്രമക്കേട്,മൂന്നരക്കോടി ഫൈൻ


സഭ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി കുർബാന ഏകീകരണമല്ലെന്നും സിനഡ് ചർച്ച ചേയ്യെണ്ടത് വിവാദ ഭൂമി ഇടപാടിലെ  അഴിമതിയാണെന്നും സത്യദീപം മുഖപ്രസം​ഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. കുർബാന ഏകീകരണം ചർച്ചയാക്കുന്നത്  യഥാർത്ഥ വിഷയം മറച്ചുവെക്കാൻ മാത്രമാണെന്നാണ് ആരോപണം. ചിലർ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട് കാരണം സഭ ആദായനികുതി വകുപ്പിന്  പിഴയായി നൽകേണ്ടിവന്നത് 5.84 കോടിരൂപയാണ്.


മാർ ജോർജ്ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കുന്ന അതിരൂപതയിലെ ഭൂമിവിൽപ്പന ക്രമക്കേട് സിനഡ് ചർച്ച ചെയ്യണം. ഭൂമി ഇടപാടിലെ അഴിമതിയിൽ  നിലപാടുകൾ സ്വീകരിക്കാതിരുന്നതിന്‍റെ  നിലപാട് ദാരിദ്ര്യമാണ് സഭ അഭിമുഖീകരിക്കുന്നതെന്നും മുഖപ്രസം​ഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.