കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി. ഏറെ ദുരൂഹതയുണർത്തുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. അർജുൻ, നിഖി ഗൽറാണി, ബൈജു സന്തോഷ് എന്നിവരാണ് പ്രധാനമായും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ജീവനാരായണൻ എന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ് കഥാപാത്രമായിത്തന്നെയാണ്  അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ദുരൂഹതകളും കൗതുകങ്ങളും തിറഞ്ഞ ഈ ട്രെയിലർ ചിത്രത്തിൻ്റെ പൊതു സ്വഭാവത്തെ ത്തന്നെ സൂചിപ്പിക്കാൻ പോന്നതാണ്. ഓ​ഗസ്റ്റ് 29ന് പ്രദർശനത്തിനെത്തുന്നതിന് മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.


മികച്ച ആക്ഷനും ഏറെ ദുരൂഹതകളും സമ്മാനിക്കുന്ന ഒരു ക്ലീൻ ഫാമിലി ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്നാണ് സൂചന. മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


ALSO READ: ഡോക്യൂഫിക്ഷൻ മൂവി ''വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്"; ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു


തിരക്കഥ- ദിനേശ് പള്ളത്ത്. ഗാനങ്ങൾ- കൈതപ്രം, റഫീഖ് അഹമ്മദ്. സം​ഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഛായാഗ്രഹണം- രവിചന്ദ്രൻ. എഡിറ്റിംഗ്- വി.റ്റി. ശ്രീജിത്ത്. കലാസംവിധാനം- സഹസ് ബാല. മേക്കപ്പ്- പ്രദീപ് രംഗൻ.


കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം- ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് അർജുൻ. നിർമാണ നിർവഹണം- അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്. പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.