ബെംഗലൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരുടെ മൃതദേഹം കണ്ടെത്തി. നടന്‍ അനിലിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാണാതായ മറ്റൊരു നടനായ ഉദയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. 48 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടത്തിയത്.തടക്കത്തില്‍ ഉയര്‍ന്നു കിടക്കുന്ന തരത്തിലായിരുന്നു ഉദയുടെ മൃതദേഹം കണ്ടെത്തിയത്.


മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് 'തിപ്പനഗോണ്ട' തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം ഉണ്ടായത്. നായകന് പിറകെ വില്ലന്മാരും കയര്‍ വഴി തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. 


ഇവര്‍ തടാകത്തിലേക്ക് ചാടി അല്‍പം കഴിഞ്ഞപ്പോള്‍ ദുനിയാ വിജയ് നീന്തി കരയ്‌ക്കെത്തിയെങ്കിലും ഒപ്പം ചാടിയ അനിലും ഉദയും നീന്തിയെത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ മുങ്ങിപ്പോയിരിക്കാമെന്ന നിഗമനത്തിലെത്തിയത്. രാമനഗര ജില്ലയിലെ മാഗഡി താലൂക്കിലാണ് തപ്പനഗോണ്ട തടാകം സ്ഥിതി ചെയ്യുന്നത്.