നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. തെളിവെടുപ്പിനായി പ്രതികളെ ഷംന(Shamna Kasim)യുടെ മരടിലെ വീട്ടിലെത്തിക്കും. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി ചുമത്തി. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിനാണ് കേസ് .മുഖ്യപ്രതി ഷരീഫ് അടക്കം ഏഴുപേര്‍ ഇതുവരെ പിടിയിലായി.


Also Read: 'നടി ഷംന കാസിമിന് കല്യാണാലോചന, പിന്നെ ട്രാക്ക് മാറ്റി... ഭീഷണിയും പണം തട്ടാൻ ശ്രമവും'


ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്കു പുറമേ തട്ടിപ്പിനിരയായവരില്‍ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണവും പണവുമൊക്കെ വീണ്ടെടുത്തു തരാമെന്നു പൊലീസ് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും വിവാദം ഭയന്ന് പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. 5 പുതിയ പരാതികളാണ് ഞായറാഴ്ച ലഭിച്ചത്.