അന്യഗ്രഹജീവികളുമായി പ്രണയത്തിലായി ഈ സുന്ദരി, അവർ മനുഷ്യരെക്കാൾ മികച്ചതെന്ന് യുവതി
ഈ ലോകത്തിന് പുറത്ത് പ്രണയമുണ്ടെന്ന് അവകാശപ്പെടുന്ന ഒരേയൊരു സ്ത്രീയാണ് ആബി ബേല (Abbie Bela). ഡെയ്‌ലി സ്റ്റാറിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ഒരു കൂട്ടം അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി എന്നും ഒരു അന്യഗ്രഹജീവിയുമായി താൻ പിന്നീട് പ്രണയത്തിലായി എന്നുമാണ് ആബിയുടെ അവകാശവാദം. ഈ മാസം തന്റെ കിടപ്പുമുറിയിലുള്ള ജനലിന് അടുത്ത് നിൽക്കുമ്പോഴാണ് ഒരു അന്യഗ്രഹ തളിക വന്നു തന്നെ തട്ടികൊണ്ട് പോയത് എന്നാണ് ആബി ബേല പറയുന്നത്.
ഇതിന് മുൻപ് ബ്രാഡ്‌ഫോർഡിലെ ഒരു സ്ത്രീ തന്നെ 50 തവണയിൽ കൂടുതൽ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടിട്ടുണ്ട്. 30 കാരിയായ നടി അബി പറയുന്നത് തന്റെ പുതിയ കാമുകൻ ഭൂമിയിലെ ആണുങ്ങളേക്കാൾ പതിന്മടങ്ങ് നല്ലതാണ് എന്നാണ്.
ആൻഡ്രോമിഡ ഗാലക്‌സിയിൽ നിന്നുള്ള തന്റെ സ്വീറ്റ് ഹർട്ടിന്റെ രണ്ടാമത്തെ ഡേറ്റിംഗിനായി താൻ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ആബി പറയുന്നു. എനിക്ക് ഭൂമിയിലെ ആണുങ്ങളെ മടുത്തു. എന്നെ തട്ടിക്കൊണ്ടുപോയി എന്ന കാര്യത്തിനെ ഓൺലൈനിൽ ആളുകൾ കളിയാക്കുന്നുവെന്നും. എപ്പോഴൊക്കെ ഞാൻ ഉറങ്ങുന്നുവോ അപ്പോഴെല്ലാം അവനെ സ്വപ്നം കാണുന്നു. ഒരു രാത്രിയിൽ എന്റെ സ്വപ്നത്തിൽ ഞാൻ ഒരു ശബ്ദം കേട്ടു. അതിൽ പറഞ്ഞത് ഒരു സാധാരണ സ്ഥലത്ത് എന്നെ കാത്തിരിക്കുക എന്നായിരുന്നുവെന്നും ആബി പറയുന്നു.
അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട ആബി പറയുന്നത് പിറ്റേന്ന് വൈകുന്നേരം ഞാൻ തന്റെ കിടപ്പുമുറിയിലെ ജനാലക്കരികിൽ ഇരിക്കുകയായിരുന്നു. ഞാൻ ഉറങ്ങാൻ പോയപ്പോൾ പുറത്ത് ഒരു പറക്കും തളിക പ്രത്യക്ഷപ്പെട്ടു. ഒരു തിളക്കമുള്ള പച്ച പ്രകാശരശ്മി വന്ന് എന്നെ യുഎഫ്‌ഒയിലേക്ക് കൊണ്ടുപോയി. യുഎഫ്‌ഒയ്ക്കുള്ളിൽ അഞ്ച് അന്യഗ്രഹജീവികൾ ഉണ്ടായിരുന്നുവെന്ന് ആബി അവകാശപ്പെടുന്നു. അന്യഗൃഹജീവികൾ മനുഷ്യരുമായി സാമ്യമുള്ളവരാണെന്നും എന്നാൽ അവർക്ക് ഉയരം കൂടുതലാണെന്നും മെലിഞ്ഞവരുമാണെന്നും ബേല പറയുന്നു.