2018 ലോകകപ്പ് യോഗ്യത മത്സരം: മെസ്സിയുടെ തിരിച്ചു വരവില്‍ അര്‍ജന്റീന വീണ്ടും വിജയപാതയിലേക്ക്
വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ യുറഗ്വായ്ക്കെതിരെ അര്‍ജന്റീനയക്ക് വിജയം. മെസി നേടിയ ഏക ഗോളിന്അര്‍ജന്റീനയുടെ വിജയം.
മെന്‍ഡോസ: വിരമിക്കല്‍ തീരുമാനം മാറ്റി ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ യുറഗ്വായ്ക്കെതിരെ അര്‍ജന്റീനയക്ക് വിജയം. മെസി നേടിയ ഏക ഗോളിന്അര്‍ജന്റീനയുടെ വിജയം.
നാല്‍പ്പത്തിരണ്ടാം മിനിറ്റിലായിരുന്നു മെസിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള മെസിയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് കയറി. പൗലോ ഡയ്ബെല രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് അര്‍ജന്റീന രണ്ടാം പകുതിയില്‍ കളിച്ചത്. ജയത്തോടെ ഉറുഗ്വായെ മറികടന്ന് അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി.
കോപ്പ അമേരിക്ക ഫൈനലില്‍ പൊനാല്‍റ്റി പാഴാകുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ നായകനായ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. തീരുമാനം മാറ്റി തിരിച്ചെത്തിയ ലയണല്‍ മെസ്സി, ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍നേടി ടീമിനെ വിജയിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
അതേസമയം, ഒളിംപിക്സ് സ്വര്‍ണമെഡലിന്‍റെ ആവേശത്തിലിറങ്ങിയ ബ്രസീല്‍ ഇക്വഡോറിനെതിരെ മൂന്നു ഗോളടിച്ചു. നെയ്മര്‍ ആദ്യ ഗോള്‍നേടിയതിന് പിന്നാലെ ഗബ്രിയേൽ ജീസസ് ഇരട്ടഗോള്‍ നേടി.