ചെന്നൈ: തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും വീണ്ടും തിരിച്ചടിയായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്.  രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് പിഴ ചുമത്തിയിരിക്കുകയാണ്.  കുറഞ്ഞ ഓവറിന്റെ പേരിലാണ് പിഴ.


COMMERCIAL BREAK
SCROLL TO CONTINUE READING

12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്. ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് റണ്‍സിന്‍റെ വിജയം  സ്വന്തമാക്കിയിരുന്നു. അവസാന ഓവറില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. എന്നാല്‍ ബ്രാവോ ആകെ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് ഒപ്പം രണ്ട് വിക്കറ്റും. 


176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ബ്രാവോയും ഠാക്കൂറും താഹിറും ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. എംഎസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്.