മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദ് പാകിസ്ഥാൻ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്നു
കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദ് പാകിസ്ഥാൻ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറാവുകയാണെന്ന്‍ റിപ്പോര്‍ട്ട്. 2018ല്‍ പാക്കിസ്ഥാനിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മിലി മുസ്ലിം ലീഗ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാകും ഹാഫീസ് സയീദ് മത്സരിക്കുക.
അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മിലി മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. താനും അവര്‍ക്കൊപ്പമുണ്ടാവും. സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കശ്മീരി ജനതക്ക് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്നും സയീദ് പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ഹാഫീസ് സയീദ് പാക്കിസ്ഥാനിൽ വീട്ടുതടങ്കലിലായിരുന്നു. നവംബര്‍ 24ന് വീട്ടുതടങ്കലില്‍ നിന്ന് ഹാഫീസ് സയീദിനെ മോചിപ്പിച്ചു. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി രംഗത്തെത്തിയിരുന്നു.