വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അക്രമിയുടെ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. വീഡിയോ ഗയിം ടൂര്‍ണമെന്റിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാക്‌സോണ്‍വില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. വീഡിയോ ഗയിം ടൂര്‍ണമെന്റിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ലി പൊലീസ് പറഞ്ഞു.


വീഡിയോ ഗയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അക്രമിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അയാള്‍ എന്തിനാണ് വെടിവയ്പ്പ് നടത്തിയത് എന്ന് വ്യക്തമല്ല.