ലാഹോര്‍ ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ കുൽസും
ലാഹോറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. അഴിമതി ആരോപണത്തിൽ സുപ്രീംകോടതി അയോഗ്യനാക്കിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മണ്ഡലമാണ് ലാഹോര്‍.
ഇസ്ലാമാബാദ്: ലാഹോറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. അഴിമതി ആരോപണത്തിൽ സുപ്രീംകോടതി അയോഗ്യനാക്കിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മണ്ഡലമാണ് ലാഹോര്‍.
ദേശീയ അസംബ്ലി(എൻഎ)-120 സീറ്റിൽ പിഎംഎൽ-എൻ സ്ഥാനാർഥിയായി ഷരീഫിന്റെ ഭാര്യ കുൽസും നവാസ് ആണ് മത്സരിക്കുന്നത്. ഇമ്രാൻഖാന്റെ തെഹ്റിക് ഇ-ഇൻസാഫ് പാർട്ടിയിലെ യാസ്മിന് റഷീദ് ആണ് കുൽസും നവാസിന്റെ മുഖ്യ എതിരാളി.
പിഎംഎൽ-എന്നിന്റെ ശക്തി കേന്ദ്രമാണു ലാഹോര്‍. നവാസ് ഷരീഫ് മൂന്നു തവണ ഈ മണ്ഡലത്തിൽനിന്നു ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
കുൽസും നവാസ് കാൻസറിനു ലണ്ടനിൽ ചികിത്സ തേടുന്നതിനാൽ മകൾ മറിയം നവാസ് ആണ് പ്രചാരണത്തിനു നേതൃത്വം കൊടുത്തത്. അമ്മയെ ജനം വിജയിപ്പിക്കുമെന്നും മറിയം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പു ഫലം നാളെ പുറത്ത് വരും.