മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഒക്‌സാക്ക സംസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒട്ടേറെ നാശനഷ്ടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും വളരെയധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് വാര്‍ത്ത‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഒക്സാക്ക സംസ്ഥാനത്തെ പിനോതെപ ദെഡോൺ ലൂയിസാണ്. ഭൂതലത്തില്‍ നിന്ന് 24.6 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.


മെക്സിക്കോ സിറ്റി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വീടിന് വെളിയിൽ ഇറങ്ങണമെന്ന് അധികൃതർ നിർദേശം നൽകി. സുനാമി ഭീഷണിയില്ലെന്ന് യുഎസ് ദേശീയ കാലാവസ്ഥാ സേവന കേന്ദ്രം അറിയിച്ചു. 


കഴിഞ്ഞ സെപ്റ്റംബറിലാണ് മെക്സിക്കോയെ പിടിച്ചു കുലുക്കിയ ഇരട്ട ഭൂചലനം ഉണ്ടായത്. ഈ ഭൂചലനത്തില്‍ നൂറോളം പേർ മരിച്ചിരുന്നു.


കഴിഞ്ഞ വർഷം സെപ്റ്റംബർ 7ന് ഉണ്ടായ ഭൂകമ്പത്തില്‍ 96 പേർ കൊല്ലപ്പെട്ടിരുന്നു. ആ ഭൂകമ്പത്തിന്‍റെ തീവ്രത 8.2 ആയിരുന്നു.