വാഷിംഗ്‌ടണ്‍: സ്കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ ആറാം ക്ലാസ് വിദ്യാര്‍ഥിനി അറസ്റ്റില്‍.  ഫ്ലോറിഡയില്‍ ഡേയ്‌വിയിലെ നോവ മിഡില്‍ സ്കൂളിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനൊന്ന് വയസ്സുക്കാരിയായ വിദ്യാര്‍ഥിനി സ്വന്തം കൈപടയിലെഴുതിയ കത്താണ് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്‍റെ മുറിയുടെ വാതിലിന് അടിയില്‍ നിന്നും കണ്ടെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സ്കൂളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


ഫെബ്രുവരി 16,18 തീയതികളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നുമാണ് കത്തില്‍ പറയുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തിട്ടുള്ള കത്തില്‍ തയ്യാറായി ഇരുന്നോളൂ എന്നും ചേര്‍ത്തിട്ടുണ്ട്.


കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്‍റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണെന്നും കത്ത് വെച്ചില്ലെങ്കില്‍ തന്‍റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്നും  അവള്‍ പറഞ്ഞിരുന്നതായി കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി പോലീസിന് നല്‍കിയ കത്തില്‍ പറയുന്നു. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.