കൊച്ചി: വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് കാമുകിയുമായുള്ള  തര്‍ക്കത്തെ തുടര്‍ന്ന്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ്‌ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ശരത്തിന്റെ കാമുകിയുമായി പ്രണവിനു അടുപ്പമുണ്ടായിരുന്നു. ഇതിനെ ചൊല്ലി ആറു മാസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി


പ്രതികള്‍ക്കെതിരെ കാപ ചുമത്തുമെന്ന് ആലുവ (Aluva) റൂറല്‍ എസ്പി കാര്‍ത്തിക് അറിയിച്ചു. ഇവരെ മൂന്നു പേരെയും കൂടാതെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം. ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ പ്രതികള്‍. ഒന്നാം പ്രതിയായ ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ജാമ്യത്തില്‍ കഴിയവെയാണ് പ്രണവിനെ കൊലപ്പെടുത്തിയത്. 


ആക്രി ശേഖരിക്കാനെത്തി വെള്ളം ചോദിക്കും, ഒടുവില്‍ കവര്‍ച്ച... കോഴിക്കോടിനെ വിറപ്പിച്ച അഞ്ച് സ്ത്രീകള്‍


ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡില്‍ മുനമ്പം സ്വദേശി കല്ലുമടത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. പ്രതികള്‍ കാമുകിയുടെ Facebook അക്കൗണ്ട് വഴി പ്രണവിന് മെസേജ് അയച്ചിരുന്നു. മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.


വയറ്റില്‍ വളരുന്നത്‌ ആണ്‍കുഞ്ഞോ? ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കത്തിയുപയോഗിച്ച് കീറി ഭര്‍ത്താവ്


മൃതദേഹം കണ്ടെടുക്കുമ്പോള്‍ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്നും മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റിന്റെ കഷണങ്ങളും കണ്ടെത്തിയിരുന്നു.