Budaun, Uttar Pradesh: ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ് അനുദിനം ഉത്തര്‍  പ്രദേശില്‍ നിന്നും പുറത്തു വരുന്നത്.  പിഞ്ചു കുഞ്ഞങ്ങളെ പീഡിപ്പിക്കുന്നത് മുതല്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ വരെ...  ആ പട്ടിക നീളുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം   ഉത്തര്‍  പ്രദേശില്‍  (Uttar Pradesh) നിന്നും പുറത്തു വന്നത്.  


പിറക്കാന്‍ പോകുന്ന കുട്ടി ആണാണോ  (Gender detection) എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ ഭാര്യയുടെ  വയറുകീറി പരിശോധിച്ചു   ഭര്‍ത്താവ്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ബദൗ ജില്ലയിലെ നെക്പൂരിലാണ് സംഭവം.


 പന്നാ  ലാലിന്‍റെ ഭാര്യയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനമേല്‍ക്കേണ്ടിവന്നത്. ഇയാള്‍ക്ക്  5 പെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍  ഗര്‍ഭത്തിന്‍റെ  7ാം മാസമാണ്  കുഞ്ഞ് ആണാണോ എന്നറിയാന്‍  ഭര്‍ത്താവ് ഈ  ക്രൂരകൃത്യം  ചെയ്തത്.  മൂര്‍ച്ചയേറിയ കത്തി  ഉപയോഗിച്ചാണ് ഇയാള്‍  35കാരിയുടെ വയര്‍ കീറിയത്.


യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ബറേലിയിലെ ആശുപത്രിയില്‍ചികിത്സയിലാണ്. യുവതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്.  
 
സംഭവത്തില്‍ പോലീസ്  എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.  കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതിനായാണ് വയറുകീറിയതെന്ന് പോലീസ് പറഞ്ഞു. 


Also read: കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സേനയുമായി യോഗി സര്‍ക്കാര്‍..!!


എന്നാല്‍, ഇയാള്‍ ഗര്‍ഭിണിയായ  യുവതിയെ മാരകമായ രീതിയില്‍ പരിക്കേല്‍പ്പിച്ചതിന് മറ്റ് കാരണങ്ങളുണ്ടോ എന്നുകൂടി അന്വേഷിക്കുമെന്നും സിറ്റി പോലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.


Also read: ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ തുടര്‍ക്കഥ, ബലാത്സംഗത്തിനിരയായി 3 വയസുകാരി കൊല്ലപ്പെട്ടു