കനിക കപൂറിന് `കൈ` കൊടുത്തവര്‍ക്ക് ആശ്വസിക്കാം.... നിരവധി പേരുടെ പരിശോധന ഫലം നെഗറ്റീവ്...!!
പ്രമുഖ ഹിന്ദി പിന്നണി ഗായിക കനിക കപൂറിന് COVID-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഉന്നതര്‍ക്കിടെയില്‍ ആശങ്ക പരന്നിരുന്നു.... എന്നാല്‍ അവര്‍ക്ക് ഇനി ആശ്വസിക്കാം, നിരവധി പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: പ്രമുഖ ഹിന്ദി പിന്നണി ഗായിക കനിക കപൂറിന് COVID-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഉന്നതര്‍ക്കിടെയില്‍ ആശങ്ക പരന്നിരുന്നു.... എന്നാല്‍ അവര്‍ക്ക് ഇനി ആശ്വസിക്കാം, നിരവധി പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്.
ബോളിവുഡ് ഗായിക കനിക കപൂറുമായി ഇടപെഴകിയ 45 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. എന്നാല്‍ നിരവധി പേരുടെ പരിശോധന ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതേസമയം, പാര്‍ട്ടിയില്‍ പങ്കെടുത്ത ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയപ്രകാശ് സി൦ഗിന്‍റെയും കുടുംബത്തിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.
എന്നാല്‍ , പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരുടെയും സാമ്പിള്‍ പരിശോധിച്ചിട്ടില്ല. എല്ലാവരുടെയും സാമ്പിള്‍ ശേഖരിക്കുന്ന തിരക്കിലാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ചയാണ് ഗായിക കനിക കപൂറിന് COVID-19 സ്ഥിരീകരിച്ചത്. ഇതോടെ രാഷ്ട്രീയ സാമൂഹിക മേഘലയിലെ നിരവധി ഉന്നതരാണ് ആശങ്കയിലായത്. അതിന് കാരണവുമുണ്ട്. കനിക perform ചെയ്ത പാര്‍ട്ടിയില്‍ BJP നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനുമടക്കം നിരവധി ഉന്നതരാണ് പങ്കെടുത്തത്.
കൂടാതെ, കനിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വസുന്ധര രാജയുടെ മകന്‍ ദുഷ്യന്ത് സിംഗ് പിറ്റേന്നു തന്നെ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ സമീപത്തായിരുന്നു ദുഷ്യന്ത് ഇരുന്നത് എന്നത് വിഷയത്തിന്‍റെ ഗൗരവം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു
ഹിന്ദിയിലെ ബേബി ഡോള്‍ ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക കനിക കപൂര്‍ മാര്‍ച്ച് 8 നാണ് ലണ്ടനില്‍ നിന്നും എത്തിയത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അവര്‍ തന്‍റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരേയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യാതെയാണ് ലഖ്നൗവിലേയ്ക്ക് യാത്ര തിരിച്ചത്.
അവിടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ ആഡംബര പാര്‍ട്ടിയില്‍ perfrom ചെയ്തിരുന്നു. നിരവധി പേര്‍ പങ്കെടുത്ത പാര്‍ട്ടിയായിരുന്നു അത്. നിരവധി നേതാക്കളടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇവര്‍ മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് നടത്തിയതെന്ന് വിവരം. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തതെന്ന് സൂചനയും ഉണ്ട്. കുറഞ്ഞത് 400 ഓളം പേരെങ്കിലും ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തു എന്നാണ് സൂചന. കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
അതേസമയം, കനിക എയര്‍പോര്‍ട്ടില്‍ വൈറസ് ടെസ്റ്റിന് വിധേയയായിരുന്നെന്നും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛന്‍ വ്യക്തമാക്കുന്നത്. കനിക ഇപ്പോള്‍ ലഖ്നൗവിലെ കി൦ഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തനിക്ക് രേഗബാധയേറ്റതായി സോഷ്യല്‍മീഡിയയിലുടെ താരം വെളിപ്പെടുത്തിയിന്നു, താന്‍ വിമാനത്താവളത്തില്‍ സാധാരണമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വീട്ടിലേക്ക് പോന്നതെന്നും ഒരാഴ്ചയ്ക്കു ശേഷമാണ് തനിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ തുടങ്ങിയതെന്നും കനിക ട്വീറ്റില്‍
കഴിഞ്ഞ നാലു ദിവസമായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഞാന്‍ ടെസ്റ്റ് ചെയ്തു. ഇത് കോവിഡ-19 പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഞാനും എന്റെ കുടുംബവും ക്വാറന്റൈനിലാണ്. വൈദ്യോപദേശങ്ങള്‍ അനുസരിക്കുന്നു. എന്‍റെ റൂട്ട് മാപ്പ് നടന്നുകൊണ്ടിരിക്കുന്നു,' കനിക ട്വീറ്റ് ചെയ്തു.