ന്യൂഡല്‍ഹി: ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തി.... വിശ്വാസം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സുപ്രീംകോടതിയെന്നും പരാമര്‍ശം.


COMMERCIAL BREAK
SCROLL TO CONTINUE READING

** ആയോധ്യയാണ്‌ ശ്രീരാമന്‍റെ ജന്മസ്ഥലമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
** നിര്‍മോഹി അഖാടയ്ക്ക് ആചാര അവകാശമില്ല എന്നും സുപ്രീംകോടതി പരാമര്‍ശിച്ചു.


** ASIയ്ക്ക് ആധികാരികതയുണ്ട്, എന്നാല്‍ ASI റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല 


** ഷിയാ വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി തള്ളി.എന്നാല്‍, സുന്നി വഖഫ് ബോര്‍ഡിന്‍റെ ഹര്‍ജി നില നില്‍ക്കും. 


** ബാബറി മസ്ജിദ് തകര്‍ത്തത് സുപ്രീംകോടതി വിധി അട്ടിമറിച്ചു കൊണ്ടാണെന്ന് കോടതിയുടെ വിമര്‍ശനം. ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി. 


**രാമ വിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധനടപടി


** ആലഹബാദ്  ഹൈക്കോടതി വിധി തെറ്റ്


** തര്‍ക്കഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതി വിധി തെറ്റ് 


** മുസ്ലിം സംഘടനകള്‍ക്ക് തര്‍ക്കഭൂമിയുടെ അവകാശം സ്ഥാപിക്കാനായില്ല


** കേന്ദ്ര സര്‍ക്കാര്‍ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം. അതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കണം. 


** പള്ളി പണിയുന്നതിന് 5 ഏക്കര്‍ സ്ഥലം നല്‍കണം. 


ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30 വിധി പ്രസ്താവം നടത്താന്‍ ആരംഭിച്ചു.  


കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 


ശനിയാഴ്ച കോടതി അവധിദിനമായിരുന്നിട്ടുകൂടി അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.