പശുവിന്‍റെ ജഡാവശിഷ്ടങ്ങൾ; മഥുരയില്‍ സംഘർഷാവസ്ഥ
അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
മഥുര: പശുവിന്‍റെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഗ്രാമങ്ങളിൽ സംഘർഷാവസ്ഥ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.
ഞായറാഴ്ചയാണ് കോസി കലൻ എന്ന ഗ്രാമത്തില്‍ പശുവിന്‍റെ ജഡാവശിഷ്ടം കണ്ടെത്തിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മേഖലയിൽ അധികമായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന് ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സാർവഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, വാഹനത്തിൽ പശുക്കളെ കടത്തിക്കൊണ്ടുപോകുന്നതു കണ്ടതായി ജനക്പുരി സ്വദേശി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനം നിർത്തിക്കാൻ ശ്രമിച്ചെങ്കിലും തന്‍റെ കാറിൽ ഇടിക്കാനാണ് അവർ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
കാർ മറിഞ്ഞതിനാല്‍ പിന്നീട് അവരെ പിന്‍ തുടരാനായില്ല. ഈ കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.