Mumbai :  മഹാരാഷ്ട്രയിൽ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് 73 പേർ മരിച്ചു. 47 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തകർ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഞായറാഴ്ച പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെഡറൽ ഫോഴ്‌സിന്റെ ഡയറക്ടർ ജനറൽ എസ്എൻ പ്രധാന ഇപ്പോഴത്തെ സ്ഥിതി വിവരങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. റായ്ഗഡ്, രത്‌നഗിരി, സതാര ജില്ലകളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിആർഎഫ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് റായിഗഡിലെ ടാലിയെ ഗ്രാമത്തിലാണ്. ഏകദേശം 44 പേരാണ് മരണപ്പെട്ടത്.


ALSO READ: Maharashtra Rain : കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മഹാരാഷ്ട്രയിൽ 76 പേർ മരിച്ചു; 90,000 പേരെ മാറ്റി പാർപ്പിച്ചു


എൻഡിആർഎഫ്  34 ടീമുകളെ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. റായ്ഗഡിലെ താലിയേ, രത്‌നഗിരിയിലെ മിർഗാവ്, പോറേസ്, സതാര ജില്ലയിലെ അംബേഗർ എന്നിവിടങ്ങളിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന്  എൻഡിആർഎഫ് അറിയിച്ചു.


ALSO READ: Maharashtra Rain: മഹാരാഷ്ട്രയെ ദുരിതത്തിലാക്കി പെരുമഴ, കെട്ടിടം തകര്‍ന്ന് 3 മരണം


മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ പ്രധനമായും കൊങ്കൺ പ്രദേശത്ത് ആയിരങ്ങളാണ് പ്രളയവും വെള്ളപ്പൊക്കവും മൂലം പൊരുതി മുട്ടികൊണ്ടിരിക്കുന്നത്.  റായ്‌ഗഡിൽ ഉണ്ടായ ഉണ്ടായ മണ്ണിടിച്ചിലിലാണ് 36 പേർ മരണപ്പെട്ടത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് റായ്‌ഗഡ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.


ALSO READ: Maharashtra Landslide : മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് 36 പേർ മരിച്ചു


പ്രദേശത്ത് 32 വീടുകളാണ് തകർന്നതെന്നും മന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി ആളുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയതായും റിപ്പോർട്ടുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സതാരയിൽ ഇതുവരെ 27 പേർ മരണപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക