ന്യൂയോര്‍ക്ക്: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍-2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.


ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്.


 


നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്‍റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഷണ്‍മുഖ സുബ്രമണ്യന്‍റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്‍ഡ്റാണെന്ന് നാസ സ്ഥിരീകരിച്ചത്.


ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് കൈമാറിയതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. നാസയുടെ ലൂണാര്‍ ‍(LRO) ടീമാണ് സാധ്യതമനസ്സിലാക്കി ക്യാമറാക്കണ്ണുകളെടുത്ത ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. 


ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്ആര്‍ഒ നല്‍കിയ വിവരങ്ങളും വച്ചാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.


ഇടിച്ചിറങ്ങിയ സ്ഥലത്തിന്‍റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ വ്യക്തമാക്കി.


ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ ഇടവും ചിത്രത്തില്‍ കാണാം. പച്ച നിറത്തിലാണ് ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്.


ഇരുപത്തിയൊന്ന് കഷ്ണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നു വീണുവെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. കണ്ടെത്തലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിടും. 


ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കല്‍ കൂടി അഭിനന്ദിച്ചു. 


ഇസ്രോയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഭൂമിയുമായുള്ള ബന്ധം അറ്റത്. 


നിര്‍ഭാഗ്യവശാല്‍ ചന്ദ്രന് തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് നാസയുടെ വിശകലനം.


Also read: ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി പ്രവര്‍ത്തനക്ഷമമല്ല?