റയാന് വിദ്യാർഥിയുടെ കൊലപാതകം: കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ശിപാർശ
ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറാൻ ഹരിയാന സർക്കാർ ശിപാർശ ചെയ്തു.
ഗുരുഗ്രാം: ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറാൻ ഹരിയാന സർക്കാർ ശിപാർശ ചെയ്തു.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. മുഖ്യമന്ത്രി കൊല്ലപ്പെട്ട പ്രദ്യുമൻ ഠാക്കൂറിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ഇക്കാര്യം അറിയിച്ചത്.
അടുത്ത മൂന്നു മാസത്തേയ്ക്ക് സ്കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെപ്യുട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിംഗ് ആയിരിക്കും സ്കൂളിന്റെ ചുമതല വഹിക്കുക.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂറിനെ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നില യിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്ടർ അറസ്റ്റിലായിരുന്നു. അതുകൂടാതെ
ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റിലായിരുന്നു. സ്കൂളില്‍ ഗൗരവകരമായ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.