14 വർഷത്തിനിടെ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി ഡല്‍ഹി പോലീസിന്‍റെ പിടിയില്‍
14 വർഷത്തിനിടെ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി ഡല്‍ഹി പോലീസിന്‍റെ പിടിയില്‍. ഡല്‍ഹിയിലെ കല്യാണ്‍പുരി നിവാസിയായ സുനില്‍ റസ്‌തോഗിയാണ് ശനിയാഴ്ച പിടിയിലായത്. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് 38 കാരനായ പ്രതി.
ന്യൂഡല്‍ഹി: 14 വർഷത്തിനിടെ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി ഡല്‍ഹി പോലീസിന്‍റെ പിടിയില്‍. ഡല്‍ഹിയിലെ കല്യാണ്‍പുരി നിവാസിയായ സുനില്‍ റസ്‌തോഗിയാണ് ശനിയാഴ്ച പിടിയിലായത്. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് 38 കാരനായ പ്രതി.
ഈ രീതിയിലുള്ള കേസ് 2013ലാണ് ആദ്യമായി രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷമായി പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിൽ റസ്തോഗിയെ പിടികൂടിയത്. ഡല്‍ഹി, യു.പി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ പോലീസ് കണ്ടെത്തിക്കഴിഞ്ഞു.
2004-ല്‍ ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം രഹസ്യമാക്കുകയും സുനിലിനോട് നാടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുടുംബസമേതം യു.പിയിലെ രുദ്രാപൂരിലേക്ക് താമസം മാറ്റിയെങ്കിലും പെണ്‍കുട്ടികളെ തേടി ഇയാള്‍ ഡല്‍ഹിയിലേക്ക് വരാന്‍ തുടങ്ങി.
പോലീസ് ചോദ്യം ചെയ്യലില്‍ സുനിലിന്‍റെ പല പ്രവൃത്തികളും ശ്രദ്ധയില്‍പ്പെട്ടു. യു.പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം ഒരേ ട്രെയിനിലാണ് ഇയാള്‍ പോയിരുന്നത്. ഡൽഹിക്കകത്തും പുറത്തുമായി യാത്രകൾ നടത്തിയിട്ടുള്ള റസ്തോഗി, മാതാപിതാക്കൾ വസ്ത്രങ്ങൾ തന്നു വിട്ടിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ്, കുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയിരുന്നത്.
2013ലാണ് ന്യൂ അശോക് നഗറിൽ വെച്ച് തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ഒരേ രീതിയിലുള്ള രണ്ടു പെൺകുട്ടികളുടെ വ്യത്യസ്ത പരാതികൾ ലഭിച്ചത്. പുതിയ വസ്ത്രങ്ങൾ തരാമെന്ന് പറഞ്ഞ് ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചയാൾ തങ്ങനെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു പെൺകുട്ടികൾ നൽകിയ മൊഴി.