തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ 
വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന ചോദ്യം  ഉയര്‍ത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന 
പ്രതി മുഹമ്മദ് ഹാഷിം ആണോ ? എന്ന ചോദ്യമാണ് ബിജെപി വക്താവ് ഉന്നയിക്കുന്നത്.


മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്? എന്നും സന്ദീപ് വാര്യര്‍ ആവശ്യപെടുന്നു.


Also Read:മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസും വിവാഹിതരായി...


തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ 
നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ? ഇല്ലയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയാല്‍ മതിയെന്നും സന്ദീപ് വാര്യര്‍ 
പറയുന്നു.


തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ആള്‍ വധൂ വരന്‍ മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ അടക്കം പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് 
സന്ദീപ്‌ വാര്യര്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.