മല്ലപ്പള്ളി: പുറമറ്റം വാരിക്കാപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. മുപ്പത്തേഴുകാരനായ അശോക്‌ കുമാറിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ അശോകിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. പരിചയമുള്ള ഒരാള്‍ വിളിച്ചപ്പോള്‍ അശോക്‌ വീടിനു പുറത്തേക്ക് ഇറങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പണി 'പാലില്‍' കിട്ടി ബിജെപി; 'അമുല്‍ ഡയറി' തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം


എന്നാല്‍, ആയുധധാരികളായ സംഘത്തെ കണ്ടപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടികയറി. പിന്നാലെയെത്തിയ സംഘം തലയില്‍ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.


ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി!


ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അശോകിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോയിപ്രം പോലീസ് കേസെടുത്തു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടുപേരെ പ്രതികളാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


വരുന്നു "മോ​ദി" ഇ​ഡ്ഡ​ലി..!! തമിഴ് നാട് പിടിയ്ക്കാന്‍ BJP


DYFI പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. എസ്ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉത്രാടരാത്രിയില്‍ പുറമറ്റം കവലയില്‍ വിശ്വഹിന്ദു പരിഷത്ത് ഇരവിപേരൂര്‍ സെക്രട്ടറി സുരേന്ദ്രനെയും കുടുംബത്തെയും കയ്യേറ്റം ചെയ്തിരുന്നു. ഈ കേസിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.