കൊച്ചി:  സിപിഐഎം പ്രാദശിക നേതാവ് ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് യുവതി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് കരഞ്ഞ് കൊണ്ട് യുവതി പേരുകള്‍ വെളിപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് ജയന്തന്‍. പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ എല്ലാം സത്യമാണെന്നും പോലീസിന് നല്‍കിയ മൊഴിയില്‍  ഒരു മാറ്റവും താന്‍ ഇപ്പോള്‍ വരുത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. തൃശൂര്‍ കൊടുങ്ങല്ലൂരുള്ള റോഡില്‍ ഒരു വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. നാലുപേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചത്.


മൊഴി മാറ്റിപ്പറയാൻ പൊലീസും സമ്മർദം ചെലുത്തിയതിനെത്തുടര്‍ന്നാണ് ആദ്യം നൽകിയ പരാതിയിൽനിന്നു പിന്നോട്ടുപോകാൻ തീരുമാനിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ പരാതി തത്കാലം പിന്‍വലിക്കണമെന്ന് മാത്രമാണ് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. മൊഴി നൽകുമ്പോൾ ഭർത്താവിനെ കാറിൽ തടഞ്ഞുവച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ചാണ് മാറ്റിപറയേണ്ട മൊഴി പഠിപ്പിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.


അതേസമയം, സംഭവത്തെ  കുറിച്ച് തനിക്കറിയില്ലെന്ന്  നഗരസഭാ കൗൺസിലറും സി.പി.എം നേതാവ് ജയന്തൻ വടക്കാഞ്ചേരി പ്രതികരിച്ചു. സാമ്പത്തിക ഇടപാടിന്‍റെ പേരിലുള്ള പ്രതികാരമായാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.


2014ല്‍ സ്‌കൂള്‍ അവധിക്കാലത്താണ് സംഭവം നടന്നത്. ഇക്കൊല്ലം ഓഗസ്റ്റ് 14നാണ് പരാതി നല്‍കിയത്.  വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഭർത്താവ്, നടിയും സാമൂഹിക പ്രവർത്തകയുമായ പാർവതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.