തിരുവനന്തപുരം: നഴ്സിംഗ് ജീവനക്കാരുടെ  അനാസ്ഥ മൂലം COVID 19  രോഗി മരിച്ചെന്ന  ആരോപണത്തിൽ ഞെട്ടിക്കുന്ന  വെളിപ്പെടുത്തലുമായി  മെഡിക്കൽ  കോളേജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടായിരുന്നെങ്കിലും  വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്നും  ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് തന്നോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞതെന്നും ഡോ.നജ്മ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം മുതിർന്ന ഡോക്ടർമാരെ  അറിയിച്ചപ്പോൾ  അത് പ്രശ്ന൦മാക്കരുത് എന്നായിരുന്നു മറുപടിയൊന്നും നജ്മ  പറഞ്ഞു.  സംഭവം പുറത്തു പറഞ്ഞ നഴ്സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത് ശരിയായ നടപടിയല്ലെന്നും അവർ പറഞ്ഞു. വീഴ്ച റിപ്പോർട് ചെയ്യാതിരുന്ന  ഡോക്ടർമാർക്കെതിരെയും നടപടിയെടുക്കണെമെന്നു പറഞ്ഞ നജ്മ  ഇത് പറഞ്ഞ തനിക്കെതിരെ നടപടി വന്നേക്കാമെന്നും പറഞ്ഞു. 


ALSO READ | വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ


ആരോപണത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ (KK Shailaja).അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എറണാകുളം  (Eranakulam)മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്ന സംഭവ൦ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്  അന്വേഷിക്കുന്നത്. സംഭവത്തിൽ വിശദമായ  അന്വേഷണം നടത്തി എത്രയും വേഗ൦ റിപ്പോർട്ട് സമർപ്പിക്കാനാണ്  ആരോഗ്യ മന്ത്രിയുടെ  നിർദേശം. 


കൊറോണ ബാധിതനായി ICU വിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന സികെ ഹാരിസിന്റെ  മരണത്തിലാണ്  അന്വേഷണം. കൊറോണ പോസിറ്റിവായി മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചത് വെന്റിലേറ്റർ ട്യൂബുകൾ  മാറിക്കിടന്നത്  കാരണമാണ് എന്ന  ശബ്ദ സന്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം.


ALSO READ | ചലച്ചിത്ര താരം പൃഥ്വിരാജിന് COVID-19; 'ജനഗണമന' താരങ്ങൾ നിരീക്ഷണത്തിൽ?


ആശുപത്രിയിലെ നഴ്സിംഗ്  ഓഫീസറാണ്  ആശുപത്രിയിലെ വാട്സ്ആപ് (Whatsapp) ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. സുഖം പ്രാപിച്ചു വരികയായിരുന്ന രോഗി മരിച്ചതിന്  കാരണക്കാരായവർ രക്ഷപ്പെട്ടത് ഡോക്ടർമാർ വിവരം പുറത്തു വിടാതിരുന്നതിനാലാണെന്നു൦ സന്ദേശത്തിൽ പറയുന്നു.