തൃശൂർ: തൃശൂർ പൂരത്തിന് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് കേന്ദ്രം അനുമതി നല്‍കി. ഉപാധികളോടെയാണ് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം വെടിക്കെട്ടിന് അനുമതി നൽകിയത്. 


ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാൻ പാടുള്ളു എന്നതാണ് പ്രധാന ഉപാധി. കുഴിമിന്നൽ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറിഞ്ച് വ്യാസത്തിലും മാത്രമേ നിർമ്മിക്കാൻ പാടുള്ളു എന്നും നിബന്ധനയുണ്ട്. അതേസമയം, ഡൈനയ്ക്ക് അനുമതിയില്ല. പൊട്ടാസ്യം ക്ലോറൈഡ് നിരോധിച്ചു.