കൊച്ചി: അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍  സീറോ മലബാര്‍ സഭയ്ക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി സെബാസ്റ്റ്യന്‍ ഹര്‍ജി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയുള്ള ഹര്‍ജി ഏറണാകുളം 
മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്.
ഫയലില്‍ സ്വീകരിച്ച ഹര്‍ജി ഈ മാസം 12ന് പരിഗണിക്കും.


എറണാകുളം അങ്കമാലി അതിരൂപതയുടെ  ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്‍റെ ഭൂമി എഴുതി വാങ്ങുന്നതിലും ചുക്കാന്‍ പിടിച്ചത് മാര്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു. അദ്ദേഹത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.