കൊച്ചി: ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീ പ്രവേശനം തടയാന്‍ സന്നിധാനത്ത് രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. നിലയ്ക്കല്‍, പമ്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. 


അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും ജീവാപായം വരെ ഉണ്ടാകാം. എരുമേലി, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബഹളങ്ങൾക്ക് സാധ്യതയുണ്ട്. 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മീഷണര്‍ കോടതിയില്‍ ബോധിപ്പിച്ചു.
 
മണ്ഡലകാലത്തു നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍ അറിയിച്ചു.