ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയ്ക്ക് ശേഷം ബോളിവുഡില്‍ സംസാരമായ വിഷയമാണ്‌ സ്വജനപക്ഷപാത൦. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡി(Bollywood)ലെ സ്വജനപക്ഷപാത(Nepotism)ത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയ വ്യക്തിയാണ് ബോളിവുഡ് നടി കങ്കണ റണാവത് (Kangana Ranaut).  ഇപ്പോഴിതാ, കങ്കണ റണാവതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ പൂജ ഭട്ട് (Pooja Bhatt).


സുഷാന്തിന്‍റെ ആത്മഹത്യ: സഞ്ജയ്‌ ലീല ബന്‍സാലിയെയും കങ്കണയെയും ചോദ്യം ചെയ്യും!!


2006ലെ ഫിലിം ഫെയര്‍ പുരസ്കാര (Film Fare Awards) ചടങ്ങിനിടെയുള്ള ഒരു വീഡിയോ പങ്കുവച്ചുക്കൊണ്ടാണ് പൂജ രംഗത്തെത്തിയിരിക്കുന്നത്. കങ്കണയുടെ ആദ്യ ചിത്രമായ 'ഗ്യാങ്സ്റ്റര്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള രണ്ടു ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. 



ഈ പുരസ്കാരങ്ങള്‍ സ്വീകരിക്കാന്‍ വേദിയിലേക്ക് പോകും മുന്‍പ് താര൦ മുകേഷ് ഭട്ടി(Mukesh Bhatt)നെ ആലിംഗനം ചെയ്യുകയും വേദിയില്‍ സംസാരിക്കുന്നതിനിടെ മുകേഷ് ഭട്ടിനും മഹേഷ്‌ ഭട്ടി(Mahesh Bhatt)നും നന്ദി പറയുകയും ചെയ്യുന്നുണ്ട്. 


അവഞ്ചേഴ്സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സുഷാന്തിന്റെ 'ദില്‍ ബച്ചാര'!!


'വീഡിയോകള്‍ കള്ളം പറയുമോ? ചില വസ്തുതകള്‍ പങ്കുവയ്ക്കുന്നു' -എന്ന അടിക്കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കങ്കണയെ സിനിമയിലെത്തിച്ചത് താരകുടുംബമാണെന്നും താരത്തെ ലോഞ്ച് ചെയ്തത് വിശേഷ് ഭട്ടിന്‍റെ വിശേഷ് ബാനറാണെന്നും പൂജ പറയുന്നു. 


സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കങ്കണ സ്വജനപക്ഷപാതത്തിനെതിരെ രംഗത്തെത്തിയത്. സ്വന്തം അധ്വാനത്തിലൂടെ സിനിമയിലെത്തിയ താരമാണ് സുഷാന്തെന്നും കരണ്‍ ജോഹര്‍ (Karan Johar) സ്വജനപക്ഷപാതത്തിന്‍റെ വക്താവാണെന്നു൦ കങ്കണ ആരോപിച്ചിരുന്നു. 


സുശാന്തിന്‍റേത് ആത്മഹത്യയല്ല, കൊലപ്പെടുത്തിയത് ഒരു പുരുഷന്‍ -വിവാദ വെളിപ്പെടുത്തല്‍


മാത്രമല്ല, പൂജ പങ്കുവച്ച വീഡിയോയില്‍ കരണിനെ കങ്കണ അവഗണിക്കുന്നതും കാണാം. കങ്കണയുടെ വാദങ്ങള്‍ക്ക് പിന്നാലെ ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍, സോനം കപൂര്‍ എന്നിവരുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.