ഫിഫ അണ്ടര്‍ 17 ലോകകപ്പ്: പരാഗ്വേ 5-0ത്തിന് തകര്‍ത്ത് അമേരിക്ക ക്വാര്‍ട്ടറില്‍
ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ശക്തരായ പരാഗ്വെയെ ഗോള്‍ മഴയില്‍ മുക്കി ജര്‍മ്മനിക്കൊപ്പം അമേരിക്കയും അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു ജയവുമായി വന്ന പരാഗ്വെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കന്‍ പട തകര്‍ത്തത്. 19-ാം മിനിറ്റില്‍ ടിം വീയിലൂടെയാണ് അമേരിക്ക ഗോളടി തുടങ്ങിയത്.
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ശക്തരായ പരാഗ്വെയെ ഗോള്‍ മഴയില്‍ മുക്കി ജര്‍മ്മനിക്കൊപ്പം അമേരിക്കയും അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു ജയവുമായി വന്ന പരാഗ്വെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കന്‍ പട തകര്‍ത്തത്. 19-ാം മിനിറ്റില്‍ ടിം വീയിലൂടെയാണ് അമേരിക്ക ഗോളടി തുടങ്ങിയത്.
ആദ്യ പകുതിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നു. അമേരിക്കയെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നേടാനായ പരാഗ്വേയ്ക്ക് പക്ഷേ എതിര്‍ടീമിന്റെ ഗോള്‍വല ഭേദിക്കാന്‍ മാത്രമായില്ല. ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച അമേരിക്ക രണ്ടാം പകുതിയില്‍ വിശ്വരൂപം പുറത്തെടുത്തു. 53-ാം മിനിറ്റില്‍ ടിം വീയുടെ രണ്ടാം ഗോള്‍ ടീമിന്റെ ലീഡ് ഉയർത്തി.
63-ാം മിനിറ്റില്‍ ആന്‍ഡ്രൂ കാള്ട്ടനിലൂടെ അമേരിക്ക വീണ്ടും പലീഡ് ഉയര്‍ത്തി. 74-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോഷ് സാര്ജന്റിനും പരാഗ്വേ വലയില്‍ പതിച്ചതോടെ അമേരിക്കയുടെ ലീഡ് 4-0 എന്ന നിലയിലെത്തി. കളിയുടെ കാവ്യനീതി എന്ന പോലെ 77-ാം മിനിറ്റില്‍ ടിം വീ വീണ്ടും പരാഗ്വ വല ചലിപ്പിച്ചു തന്റെ ഹാട്രിക് തികച്ചു. കളിയില്‍ ഒരിക്കല്‍ പോലും മേധാവിത്വം നേടാന്‍ പരാഗ്വേയ്ക്കായില്ല.