നിസര്‍ഗ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ഇതോടെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദേശീയ ദുരന്ത നിവാരണ സേനാ.


COMMERCIAL BREAK
SCROLL TO CONTINUE READING

നിസർഗ ചുഴലിക്കാറ്റ് നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി മുന്നൊരുക്കങ്ങൾ ധ്രുതഗതിയിലാക്കിയിരിയ്ക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍  തീരാ പ്രദേശത്ത് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം ദേശീയ ദുരന്ത നിവാരണ സേനാ തലവൻ എസ് എൻ പ്രഥാൻ നല്‍കിക്കഴിഞ്ഞു.


ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെയാണ്  രണ്ട് സംസ്ഥാനങ്ങളിലുമായി നിയോഗിച്ചിരിയ്ക്കുന്നത്.  നിസർഗ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നു.


നിസർഗ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതുനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ്,  എൻ‌ഡി‌എം‌എ, എൻ‌ഡി‌ആർ‌എഫ്, ഐ‌എം‌ഡി, എന്നിവരുമായി അവലോകന യോഗം ചേർന്നു. മഹാരാഷ്ട്രയിലെ ഗുജറാത്ത് മുഖ്യമന്ത്രിമാരുമായും ദാദർ, നഗർ ഹവേലി, ദാമൻ, ഡിയു  ഉന്നത ഉദ്യോഗസ്ഥന്മാരുമായും അദ്ദേഹം സംവദിച്ചു. സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.


Also read: "നിസര്‍ഗ": സംസ്ഥാനത്ത് പരക്കെ മഴ, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌


ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ  തെക്കും തീരത്തെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കർണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.