കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ ISI കസ്റ്റഡിയില്‍...?

ഇസ്ലാമാബാദിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍നിന്ന് കാണാതായ ജീവനക്കാര്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ  ISIയുടെ കസ്റ്റഡിയിലെന്ന് സൂചന. 

Last Updated : Jun 15, 2020, 05:35 PM IST
കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍  ISI കസ്റ്റഡിയില്‍...?

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ  ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍നിന്ന് കാണാതായ ജീവനക്കാര്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ  ISIയുടെ കസ്റ്റഡിയിലെന്ന് സൂചന. 

തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ കാണാതായ രണ്ട് ജീവനക്കാരാണ് ISIഐയുടെ കസ്റ്റഡിയിലായിരിക്കുന്നത്. 

താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.  സംഭവത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. ജീവനക്കാരെ കാണാതായതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രലായത്തിന്  ഇന്ത്യ പരാതിയും  നല്‍കിയിരുന്നു. പകരം വീട്ടലാണ് പാക് നടപടിയ്ക്ക് പിന്നലെന്ന്  ഇന്ത്യ ആരോപിച്ചിരുന്നു. 

ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യ  നടപടിയെടുത്തതിന് പിന്നാലെയാണ്  പാക്കിസ്ഥാനിലെ ഇന്ത്യന്‍  ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതാകുന്നത്. 

ചാരപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ ഇന്ത്യ,  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 2 ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കുകയും ഒരാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ISIയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ്  കണ്ടെത്തിയാണ്  ഇന്ത്യ ഇരുവരേയും തിരിച്ചയച്ചത്. ജൂണ്‍ ആദ്യമായിരുന്നു ഇത്.  

Also read: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല, പകരം വീട്ടാന്‍ പാക്കിസ്ഥാന്‍?

ഇന്ത്യ  ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന്  പിന്നാലെ  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഗൗരവ്  അഹ്ലുവാലിയയുടെ വാഹനം  ISI അംഗം അടുത്തിടെ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു.  പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥര്‍ ഭീഷണിയിലാണ് എന്ന വിവരം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാക് വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ ISI കസ്റ്റഡിയിലാകുന്നത്. 

Trending News