Ludhiana Blast : ലുധിയാന സ്ഫോടനം: സ്ഫോടനം നടത്തിയത് കൊല്ലപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ

സ്‌ഫോടനത്തെ തുടർന്ന് ഗഗൻ സിംഗിന്റെ മൃതദേഹം ചിതറി പോയിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നും സിം കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 11:39 AM IST
  • സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
  • സ്‌ഫോടനത്തെ തുടർന്ന് ഗഗൻ സിംഗിന്റെ മൃതദേഹം ചിതറി പോയിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നും സിം കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.
  • പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഗഗൻ ദീപ് സിംഗിനെ മയക്ക് മരുന്ന് കേസിനെ തുടർന്ന് 2019 ൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടു.
  • കൂടാതെ മയക്ക് മരുന്ന് കേസിൽ ഇയാൾ 2 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Ludhiana Blast : ലുധിയാന സ്ഫോടനം: സ്ഫോടനം നടത്തിയത് കൊല്ലപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ

Ludhiana: ലുധിയാന കോടതിയിലെ സ്ഫോടനം (Ludhiana Court Blast) നടത്തിയത് മുൻ പൊലീസുദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനത്തെ തുടർന്ന് ഗഗൻ സിംഗിന്റെ മൃതദേഹം ചിതറി പോയിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നും സിം കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.

പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഗഗൻ ദീപ് സിംഗിനെ മയക്ക് മരുന്ന് കേസിനെ തുടർന്ന് 2019 ൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടു. കൂടാതെ മയക്ക് മരുന്ന് കേസിൽ ഇയാൾ 2 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും, ഭീകരസംഘടനയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികെയാണ്.

ALSO READ: Ludhiana Blast : ലുധിയാന സ്ഫോടനം: ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് അന്വേഷണ ഏജൻസികൾ

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ആൾ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഇയാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്ത് വരികെയാണ്. ഇതുവരെ 8 പേരെ ചോദ്യം ചെയ്ത് കഴിഞ്ഞു.

ALSO READ: Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം

 

അതേസമയം സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയമുണ്ടെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞിരുന്നു. സ്ഫോടനം നടന്ന കോടതിയിൽ  എൻഐഎ, എന്‍എസ്ജി സംഘങ്ങൾ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് മാരക സ്ഫോടക വസ്തുവാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

ALSO READ: Ludhiyana Blast : കോടതി സമുച്ചയത്തിലെ സ്ഫോടനം: ലുധിയാനയിൽ 144 പ്രഖ്യാപിച്ചു; സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം

സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. മാത്രമല്ല ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News