Rape Victim Suicide | പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ക്രൂരമായ പീഡനത്തിനിരയായെന്നും ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 04:23 PM IST
  • പീഡനത്തിനിരയായെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു.
  • സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
  • പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
Rape Victim Suicide | പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Chennai: തമിഴ്‌നാട്ടിലെ (Tamil Nadu) കരൂരിൽ (Karur) പീഡനത്തിനിരയായ 17കാരി ആത്മഹത്യ (Suicide) ചെയ്തു. ഇന്നലെ രാത്രി പെണ്‍കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡനത്തിനിരയായെന്ന് (Rape) എഴുതിയ ആത്മഹത്യ കുറിപ്പ് (Suicide Note) മുറിയില്‍ നിന്നും ലഭിച്ചതായി പോലീസ് (Police) പറഞ്ഞു. 

താൻ ക്രൂരമായ പീഡനത്തിനിരയായെന്നും ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Also Read: Medical college | മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചു; രണ്ട് ജീവനക്കാർ അറസ്റ്റിൽ

കരൂരിൽ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെണ്‍കുട്ടി താനാകണം. ഏറെക്കാലം ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സമയമായി. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്നുവെന്നും ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനമെടുത്തതില്‍ ക്ഷമ ചോദിക്കുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

Also Read: UP Pilibhit gangrape case | 35 പേര്‍ കസ്റ്റഡിയില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. അയല്‍വാസിയായ യുവതി വീട്ടിലെത്തി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മയെയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Also Read: Palakkad RSS Worker Murder : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല്ലപ്പെടുത്തിയത് രാഷ്ട്രീയ പക മൂലമാണെന്ന് പൊലീസ് എഫ്ഐആർ

അതേസമയം പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. എന്നാൽ പോലീസ് (Police) കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. ആത്മഹത്യാ കുറിപ്പ് (Suicide Note) പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News