Video: 'ഞാന്‍ പരമശിവന്‍, ആര്‍ക്കും തൊടാനാകില്ല' -നിത്യാനന്ദ

താന്‍ പരമശിവനാണെന്നും തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും വെല്ലുവിളിച്ച് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. 

Last Updated : Dec 7, 2019, 06:48 AM IST
Video: 'ഞാന്‍ പരമശിവന്‍, ആര്‍ക്കും തൊടാനാകില്ല' -നിത്യാനന്ദ

ന്യൂഡല്‍ഹി: താന്‍ പരമശിവനാണെന്നും തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും വെല്ലുവിളിച്ച് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. 

തന്‍റെ കഴിവെന്താണെന്ന് കാണിച്ച് തരാമെന്നും ഒരു 'stupid' കോടതിയ്ക്കും സത്യം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ തന്നെ വിചാരണ ചെയ്യാനാകില്ലെന്നും നിത്യാനന്ദ തന്‍റെ വീഡിയോയില്‍ പറയുന്നു. 

ഈ ലോകം മുഴുവന്‍ തനിക്കെതിരാണ്. നിത്യാനന്ദയെ തേടി പോകരുതെന്നും പറയുന്നു. എന്നാല്‍, ഇവിടെ വന്നു നിങ്ങള്‍ എന്നോടുള്ള ആത്മാര്‍ത്ഥത തെളിയിച്ചു. പരമാര്‍ത്ഥതയും സത്യവും വെളിപ്പെടുത്തി ഞാനും ആത്മാര്‍ത്ഥത തെളിയിക്കും. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് സത്യം പറയുകയാണ്. എന്നെ ആര്‍ക്കും തൊടാനാകില്ല, കാരണം ഞാന്‍ പരമശിവനാണ്. - നിത്യാനന്ദ പറയുന്നു. 

തന്‍റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ വീഡിയോ എവിടെവച്ച്‌ പകര്‍ത്തിയതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ ഭൂമി വാങ്ങാന്‍ സാഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ എംബസിയുടെ സ്ഥിരീകരണം വന്നതിനു പിന്നാലെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 

അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ത്ഥന തള്ളിയതായും നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന നിന്ത്യനന്ദയുടെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും വിവാദങ്ങളിലേക്ക് ഇക്വഡോറിനെ വലിച്ചിടരുതെന്നും എംബസി ആവശ്യപ്പെടുന്നു. 

ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന നിത്യാനന്ദ കഴിഞ്ഞ ദിവസ൦ തന്‍റെ 'രാജ്യ'ത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. 

കരീബിയന്‍ ദ്വീപ്‌ സമൂഹങ്ങളില്‍ സ്വന്തമായി ദ്വീപ്‌ വാങ്ങിയെന്നും ദ്വീപിന് "കൈലാസ" എന്ന പേര് നല്‍കിയതായും നിത്യാനന്ദ വെളിപ്പെടുത്തിയിരുന്നു. സ്വന്തം രാജ്യം പ്രഖ്യാപിച്ചത് കൂടാതെ രാജ്യത്തിന്‍റെ പതാകയും രണ്ട് തരം പാസ്പോര്‍ട്ടുകളും അദ്ദേഹം പുറത്തിറക്കിയിരുന്നു.

കടുംകാവി നിറത്തില്‍ നിത്യാനന്ദയും, ശിവനും, നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. 
ഹിന്ദു രാഷ്ട്രമാണിതെന്നും, ഹിന്ദു ധര്‍മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും, അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് "കൈലാസ" എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ നിത്യാനന്ദ പറഞ്ഞിരുന്നു. 

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസ് നടന്നുകൊണ്ടിരിക്കെയാണ് നിത്യാനന്ദയുടെ വിവാദ പ്രഖ്യാപനം. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പോലീസ് അറിയിച്ചത്. 

നടി രഞ്ജിതയുമായുള്ള വീഡിയോ പുറത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തിരി തെളിയുന്നത്. പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പേമാരിയായിരുന്നു. 

ലൈ൦ഗിക പീഡനമടക്കം നിരവധി ആരോപണങ്ങള്‍ നിത്യാനന്ദയെ തേടിയെത്തി. ഇതേ തുടര്‍ന്ന്‍ 2012ലും അദ്ദേഹത്തെ തിരഞ്ഞ് പോലീസ് പരക്കം പാഞ്ഞെങ്കിലും അന്ന്‍ മുങ്ങിയ സ്വാമി 5 ദിവസം കഴിഞ്ഞ് കോടതിയിലാണ് പൊങ്ങിയത്.  

Trending News