മന്‍മോഹന്‍ സിംഗ് പറഞ്ഞത് സംഭവിച്ചു?

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധിയില്‍  കൂപ്പുകുത്തി  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ...

Last Updated : Sep 1, 2020, 06:04 PM IST
  • കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ
  • കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്
മന്‍മോഹന്‍ സിംഗ് പറഞ്ഞത് സംഭവിച്ചു?

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക  പ്രതിസന്ധിയില്‍  കൂപ്പുകുത്തി  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ...

ലോകത്തെ വന്‍കിട  സമ്പദ്  വ്യവസ്ഥകളില്‍ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്.  കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച  lock down കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (-)23.9%   രേഖപ്പെടുത്തിയപ്പോള്‍  അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക മേഖല മാത്രമാണ്. രാജ്യത്തെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് കാര്‍ഷിക മേഖലയാണ്. 3.4% വളര്‍ച്ച ഈ കാലയളവില്‍ കാര്‍ഷിക രംഗത്തുണ്ടായി. നിര്‍മാണ മേഖലയില്‍ 50 ശതമാനവും ഉല്‍പാദന മേഖലയില്‍ 39 ശതമാനവും ഇടിവുണ്ടായി. കടുത്ത മാന്ദ്യമാണ് ഈ രണ്ട് രംഗത്തും ഉളളത്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (-)23.9ശതമാനമാണ് ഇടിഞ്ഞത്. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ ഏറ്റവും വലിയതാണ് ഇന്ത്യയിലുണ്ടായത്. ജിഡിപിയില്‍ 32.9% തകര്‍ച്ച നേരിട്ട അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. യുകെയാണ് മൂന്നാം സ്ഥാനത്ത്. ജി‍ഡിപിയില്‍ 20.4% ഇടിവാണ് യുകെയിലുണ്ടായത്. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്. 

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയുടെ ജിഡിപി ഇക്കാലത്ത് 3.2% വളര്‍ച്ച രേഖപ്പെടുത്തുകയാണ് ചെയ്തത്. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്.  കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക  വര്‍ഷത്തിന്‍റെ  രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. 

1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഫാക്ടറികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക  നയങ്ങളെ വിമര്‍ശിച്ച വ്യക്തിയായിരുന്നു സാമ്പത്തിക  വിദഗ്ധനും  മുന്‍  പ്രധാനമന്ത്രിയുമായിരുന്ന  ഡോ. മന്‍മോഹന്‍ സിംഗ്.  NDA സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക  വ്യവസ്ഥയെ തര്‍ക്കുന്ന സംഘടിതമായ  കൊള്ളയെന്നായിരുന്നു അദ്ദേഹം  വിശേഷിപ്പിച്ചത്. ജിഡിപിയുടെ തകര്‍ച്ചക്കും ഇത് ഇടയാക്കുമെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയിരുന്നു. 

അദ്ദേഹം  പാര്‍ലമെന്റില്‍ നടത്തിയ ആ പ്രസംഗത്തെ പരിഹസിക്കാനായിരുന്നു ശ്രമം നടന്നത്. എന്നാല്‍,  
എത്ര പരിഹസിക്കുമ്പോഴും  അദ്ദേഹം പറഞ്ഞ യാഥാര്‍ത്ഥ്യം അവിടെ മായാതെ കിടന്നു...  പിന്നീട്  തുടര്‍ച്ചയായി രാജ്യത്തിന്‍റെ  സാമ്പത്തിക  രംഗം തകരുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇപ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.....

Trending News