Russia - Ukraine War : പോളണ്ട് അതിർത്തിയിലേക്ക് 8 കിലോമീറ്ററുകൾ നടന്നെത്തി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ

അതിർത്തിക്ക് 70 കിലോമീറ്ററുകൾ അപ്പുറമുള്ള ലിവിവ് പ്രദേശത്തെ കോളേജിലെ വിദ്യാർഥികളാണ് ഇവർ.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 06:41 PM IST
  • എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് 40 മെഡിക്കൽ വിദ്യാർഥികൾ 8 കിലോമീറ്ററുകൾ നടന്ന് യുക്രൈൻ - പോളണ്ട് അതിർത്തിയിൽ എത്തി.
  • വിദ്യാർഥികളെ കോളേജ് ബസിൽ അതിർത്തിക്ക് 8 കിലോമീറ്ററുകൾ അപ്പുറം കൊണ്ട് വിടുകയായിരുന്നു.
  • അതിർത്തിക്ക് 70 കിലോമീറ്ററുകൾ അപ്പുറമുള്ള ലിവിവ് പ്രദേശത്തെ കോളേജിലെ വിദ്യാർഥികളാണ് ഇവർ.
Russia - Ukraine War : പോളണ്ട് അതിർത്തിയിലേക്ക് 8 കിലോമീറ്ററുകൾ നടന്നെത്തി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ

New Delhi : റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രക്ഷാദൗത്യം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് 40 മെഡിക്കൽ വിദ്യാർഥികൾ 8 കിലോമീറ്ററുകൾ നടന്ന് യുക്രൈൻ - പോളണ്ട് അതിർത്തിയിൽ എത്തി. വിദ്യാർഥികളെ കോളേജ് ബസിൽ അതിർത്തിക്ക് 8 കിലോമീറ്ററുകൾ അപ്പുറം കൊണ്ട് വിടുകയായിരുന്നു.  അതിർത്തിക്ക് 70 കിലോമീറ്ററുകൾ അപ്പുറമുള്ള ലിവിവ് പ്രദേശത്തെ കോളേജിലെ വിദ്യാർഥികളാണ് ഇവർ.

 അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌റ്റ്സിയിൽ നിന്ന് യുക്രൈൻ-റൊമാനിയ അതിർത്തിയിലേക്ക് പുറപ്പെട്ടു. ആദ്യ സംഘത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികളാണുള്ളത്. ഇവരെ റുനിയോ വഴി ഇന്ത്യയിലെത്തിക്കും. എംഇഎ ക്യാമ്പ് ഓഫീസുകൾ ഇപ്പോൾ പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്സി നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ സംസാരിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ഈ ക്യാമ്പ് ഓഫീസുകളിലേക്ക് അയയ്ക്കുകയാണ്.

ALSO READ: Russia Ukraine War: ചെർണോബിലിൽ നിന്നുള്ള ​ഗാമ വികിരണ തോത് വർധിച്ചതായി യുക്രൈൻ ആണവ ഏജൻസി

റഷ്യൻ സൈന്യം കീവിലെത്തിയതിനെ തുടർന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. സെൻട്രൽ കീവിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള ഒബോലോൺ ജില്ലയിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെയാണ് നീക്കം.  ഈ മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈന്യം കടുത്ത പോരാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. 

എന്നാൽ യുക്രൈൻ സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇപ്പോൾ റഷ്യൻ സൈന്യം ആധിപത്യം സ്ഥാപിച്ച് വരികയാണ്. തങ്ങൾ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും, സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയുണ്ടാവുമെന്നും സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.

റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News