സൈനിക ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത്

ഇന്ത്യന്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കുറ്റവാളിയാണെങ്കിൽ മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : May 25, 2018, 05:44 PM IST
സൈനിക ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത്

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്താലും നടപടി നേരിടേണ്ടി വരുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കുറ്റവാളിയാണെങ്കിൽ മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോപ്പം പിടിയിലായ മേജര്‍ നിതിന്‍ ലീതുള്‍ ഗൊഗോയി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെയും മാതൃകപരമായ രീതിയില്‍ നടപടി സ്വീകരിക്കുമെന്നും റാവത്ത് പറഞ്ഞു. പഹൽഗാമിലെ കരസേന ഗുഡ്വില്‍ സ്കൂളിൽ എത്തിയ അവസരത്തില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ ലീതുള്‍ ഗൊഗോയ് പിടിയിലാകുന്നത്. ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തശേഷമാണ് ലീതുള്‍ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാല്‍ ഡ്രൈവര്‍ക്കും പെണ്‍കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെട്ടു. ലീതുള്‍ ഗൊഗോയി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഒപ്പമുള്ള പെണ്‍കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നു വ്യക്തമായി. ഇതേതുടര്‍ന്നു ജീവനക്കാര്‍ ലീതുള്‍ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു. 

ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടശേഷം പുറത്തുവന്ന ലീതുള്‍ ഗൊഗോയിയുടെ ഡ്രൈവര്‍ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരും ടാക്സി ഡ്രൈവര്‍മാരും ചേര്‍ന്ന് ലീതുള്‍ ഗൊഗോയിയെയും ഡ്രൈവറെയും മര്‍ദിച്ചു. സംഭവം വഷളായതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ലീതുള്‍ ഗൊഗോയിയെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയിരുന്നു.

കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് കുപ്രസിദ്ധിനേടിയ ആളാണ് മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയി. 

 

 

 

Trending News