കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായെന്ന്‍ റിപ്പോര്‍ട്ട്

 കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായെന്ന്‍ റിപ്പോര്‍ട്ട്. ആശുപത്രിയിലെ ജീവനക്കാരാണ് നഴ്‌സിനെ അടുത്തുളള റയില്‍വേ ട്രാക്ക് പരിസരത്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്.    സംഭവം അന്വേഷിച്ച് അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെകെ രമ ഡിജിപിക്ക് പരാതി നല്‍കി.  

Last Updated : Jun 10, 2016, 03:40 PM IST
കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായെന്ന്‍ റിപ്പോര്‍ട്ട്

കൊച്ചി:  കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സ് ബലാത്സംഗത്തിനിരയായെന്ന്‍ റിപ്പോര്‍ട്ട്. ആശുപത്രിയിലെ ജീവനക്കാരാണ് നഴ്‌സിനെ അടുത്തുളള റയില്‍വേ ട്രാക്ക് പരിസരത്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്.    സംഭവം അന്വേഷിച്ച് അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെകെ രമ ഡിജിപിക്ക് പരാതി നല്‍കി.  

ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ യുവതിയോ ബന്ധുക്കളെ പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മേയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കാതിരിക്കാന്‍ പണം നല്‍കി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍നിന്നു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

സംഭവം പുറത്തറിയിക്കാതിരിക്കാന്‍ നഴ്‌സുമാരടക്കമുളള ജീവനക്കാരെ ആശുപത്രി അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നതായും ഇവര്‍ക്കും മുന്നറിയിപ്പു നല്‍കിയതായും ആരോപണമുണ്ട്. മേയ് 31 ന് റെയില്‍വേട്രാക്കില്‍ ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആശുപത്രിയിലെ ലിഫ്റ്റില്‍ ഒരാള്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നും അപ്പോള്‍ തന്നെ ആ വിവരം പോലീസില്‍ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെന്നും വാര്‍ത്ത‍യുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത പുറംലോകം അറിഞ്ഞിരുന്നില്ല.

Trending News