മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടു; ചുട്ടമറുപടിയുമായി മുഖ്യൻ

കോൺഗ്രസ്സ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  

Last Updated : Apr 22, 2020, 11:46 PM IST
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടു; ചുട്ടമറുപടിയുമായി മുഖ്യൻ

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കോറോണ രോഗികളുടെ വിവരങ്ങൾ നൽകിയതിൽ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്ന കോൺഗ്രസ്സ് എംഎൽഎയുടെ ആരോപണത്തിന് ചുട്ട മറുപടി കൊടുത്ത് പിണറായി വിജയൻ. 

ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞ് നടക്കാനല്ല തനിക്ക് സമയമെന്നും പറഞ്ഞതിന് തെളിവുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടേയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read: കോറോണ പ്രതിരോധം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി 

കോൺഗ്രസ്സ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യങ്ങളിലൊന്നും തനിക്ക് യാതൊരു ആശങ്കയുമില്ലയെന്നും മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടു എന്ന് പറയാറുണ്ട്. ആ ഒരു ധൈര്യം തന്നെയാണ് ഇതുവരെ ജീവിതത്തിലുണ്ടായിട്ടുള്ളതതെന്നും ഇനിയങ്ങോട്ടും അതുതന്നെയാകും ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രി വിദേശത്ത് പോയി സ്പ്രിംഗ്ലര്‍ മുതലാളിയെ കണ്ടു എന്ന പ്രതിപക്ഷ ആരോപണത്തിന് രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് ആ പറഞ്ഞവരുടെ ശീലമാണെന്നും ഓരോരുത്തര്‍ക്കും അവരുടേതായ ശീലമുണ്ടാകുമെന്നും അത് വച്ച് മറ്റുള്ളവരെ അളക്കരുതെന്നും മുഖ്യൻ പറഞ്ഞു മാത്രമല്ല ആ ശീലത്തില്‍ വളര്‍ന്നവനല്ല ഇവിടെ ഇരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിംഗ്ലര്‍ എംഡിയുമായി അടുത്ത ബന്ധമുണ്ടെന്നും കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാഗി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണെന്നുമായിരുന്നു കോൺഗ്രസ് എംഎല്‍എയുടെ ആരോപണം.  

Trending News