Ponniyin Selvan I : കള്ളും പാട്ടും രക്തവും പോർക്കളവും; ത്രില്ലടിപ്പിച്ച് പൊന്നിയിൻ സെൽവന്റെ ടീസറെത്തി

Ponniyin Selvan Teaser Released : ഹിന്ദിയിൽ അമിതാഭ് ബച്ചനും, മലയാളത്തിൽ മോഹൻലാലും,  തമിഴിൽ നടൻ സൂര്യയുമാണ് ചിത്രത്തിൻറെ ടീസർ അവതരിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 06:37 PM IST
  • യുദ്ധത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ നേർകാഴ്ചയായിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
  • ടീസറിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്ന കഥാപാത്രം വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലൻ ആണ്.
  • ഹിന്ദിയിൽ അമിതാഭ് ബച്ചനും, മലയാളത്തിൽ മോഹൻലാലും, തമിഴിൽ നടൻ സൂര്യയുമാണ് ചിത്രത്തിൻറെ ടീസർ അവതരിപ്പിച്ചത്. തെലുഗിൽ മഹേഷ് ബാബുവും, കന്നടയിൽ രക്ഷിത് ഷെട്ടിയും ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടു.
  • രണ്ട് ഭാ​ഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാ​ഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Ponniyin Selvan I : കള്ളും പാട്ടും രക്തവും പോർക്കളവും; ത്രില്ലടിപ്പിച്ച് പൊന്നിയിൻ സെൽവന്റെ ടീസറെത്തി

ചെന്നൈ  :  മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ടീസറെത്തി. യുദ്ധത്തിന്റെയും പ്രണയത്തിന്റെയും ഒക്കെ നേർകാഴ്ചയായിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ടീസറിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്ന കഥാപാത്രം വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലൻ ആണ്. ഹിന്ദിയിൽ അമിതാഭ് ബച്ചനും, മലയാളത്തിൽ മോഹൻലാലും,  തമിഴിൽ നടൻ സൂര്യയുമാണ് ചിത്രത്തിൻറെ ടീസർ അവതരിപ്പിച്ചത്. തെലുഗിൽ മഹേഷ് ബാബുവും,  കന്നടയിൽ രക്ഷിത് ഷെട്ടിയും ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടു.  രണ്ട് ഭാ​ഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാ​ഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ.

ചിത്രത്തിൽ നായക കഥാപാത്രം പൊന്നിയിൻ സെൽവനായി എത്തുന്നത് ജയം രവിയാണ്. ചിത്രത്തിൻറെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവിട്ടിരുന്നു.  വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. 

ALSO READ: Ponniyin Selvan I : "സുവർണ്ണക്കാലത്തിന്റ ശില്പി"; പൊന്നിയിൻ സെൽവനായി ജയം രവി, ക്യാരക്ടർ പോസ്റ്റർ പുറത്ത്, ടീസർ ഉടനെത്തും

ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ.  തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന  പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. 

ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News