2018 ഡിസംബറില്‍ അത്യാഡംബര പൂര്‍വ്വം നടന്ന ഒരു വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജോനാസിന്‍റെയും.
മൂന്ന് മാസത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വിവാഹ മോചനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്.
വിഷയത്തില്‍ ഔദ്യോഗികമായി ദമ്പതികള്‍ പ്രതികരിച്ചില്ലെങ്കിലും നിക്കിന്‍റെ കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.
താന്‍ വിവാഹ മോചിതയാകാന്‍ പോകുന്നെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രിയങ്കയിപ്പോള്‍.
യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാസികയാണ് ഇവരുടെ വിവാഹ മോചന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.
പ്രിയങ്കയുടെ പെരുമാറ്റത്തോടും ജീവിതരീതികളോടും നിക്കിന്‍റെ കുടുബത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നായിരുന്നു വാര്‍ത്ത.
ഇരുവരും തമ്മിൾ വലിയ തർക്കങ്ങളും വഴക്കുകളും നടക്കുന്നതായും പ്രിയങ്ക പക്വതയില്ലാത്ത സ്ത്രിയാണെന്ന വിമർശനവും മാഗസിന്‍ ഉന്നയിച്ചിരുന്നു.